Posts

Showing posts from August, 2024

മിണ്ടാപ്രാണികൾ

Image
ഐ ഐ എമ്മിലെ കോ-എഡ്‌ ഹോസ്റ്റലിലെ ബാത്‌റൂമിൽ നിന്ന്  കുളിച്ചു വുളു എടുത്ത് മേല്മുണ്ടില്ലാതെ കൈലി മുണ്ടുമുടുത്ത് ഹോസ്റ്റൽ റൂമിലേക്ക് ആരും കാണാതെ  ഓടിക്കയറുമ്പോൾ കതകിന്റെ മുന്നിൽ തന്നെ കാണും അവൾ . കറുപ്പും വെളുപ്പും നിറത്തിലെ ഒരു ശ്വാനസുന്ദരി. എന്റെ രണ്ടുവർഷം ജൂനിയർ ആയ ഐശ്വര്യ രാമസുന്ദരം  വളർത്തുന്ന ആ പട്ടിയെ "പട്ടി" എന്ന് വിളിക്കാൻ തന്നെ ആ അയ്യർ മാമിയാർ  മൃഗസ്നേഹി അനുവദിക്കില്ലായിരുന്നു. എന്റെ കുറെയേറെ ചെരുപ്പുകൾ കടിച്ചുമുറിച്ച അവളെ (ആ ശ്വാനസുന്ദരിയെ ) കാണുമ്പോൾ തന്നെ ഞാൻ ഓടുമായിരുന്നു. കക്ഷി തൊട്ടാൽ ഏഴു തവണ കുളിക്കണമെന്നോ നനയ്ക്കണമെന്നോ ഒരു  കർമശാസ്ത്രനിയമം കുട്ടിക്കാലം മുതൽ കേട്ട് വന്ന എനിക്ക് പട്ടികളോട് എങ്ങനെ പെരുമാറണം എന്ന് അറിയില്ലായിരുന്നു.  ഞാൻ ഇന്റേൺഷിപ് ചെയ്ത സ്ഥാപനം നടത്തുന്ന അഭിഭാഷകരായ നാഗശൈല- സുരേഷ് ദമ്പതികളുടെ  ചെന്നൈ നീലാങ്കരായിയിലെ  വീട്ടിൽ ചർച്ചക്കായി പോയപ്പോൾ അവരോടും അവരുടെ സഹോദരപുത്രനായ ബാലന്ത്രപു തനയോടും  സംസാരിച്ചിരുന്നു  നല്ല വൈകിപ്പോയി. സുരേഷ് സർ കിടക്കാനായി മാടിയിലെ റൂം തുറന്നു തന്നപ്പോൾ എന്റെ റൂം മേറ്റിന്റെ സ്നേഹം ക...

വിഹീനർ

Image
റെസ്‌ടറന്റില്‍  അരികിലെ തീന്മേശയിൽ കുഞ്ഞിക്കസേരയിൽ തന്റെ മാതാപിതാക്കളോട് കൊഞ്ഞണം  കുത്തി ചിരിച്ചുകൊണ്ട് കഴിക്കുന്ന കുഞ്ഞുമോളോട് ആയമ്മ ചിരിച്ചു. കുറേയേറെ അങ്ങോട്ടും ഇങ്ങോട്ടും ചിരിച്ചു. "മോളെ ഒന്നെടുത്തോട്ടെ" എന്ന് ആയമ്മ ചോദിച്ചപ്പോള്‍ കുഞ്ഞുമോളുടെ സ്വന്തം അമ്മയുടെ മുഖത്തെ ഭാവം മാറി. കുഞ്ഞിനെ എടുത്തു അവളുടെ അമ്മ മുഖം തിരിച്ച് പോവുമ്പോള്‍  ആയമ്മയെ അവരുടെ ഭര്‍ത്താവ് ആശ്വസിപ്പിച്ചു. “ നമുക്ക് മക്കളില്ലെങ്കില്‍ എന്തേ? എനിക്ക് നീയും നിനക്ക് ഞാനും ഇല്ലേ?” സ്കൂളില്‍ പോയിവരുമ്പോള്‍ അയലത്തെ ഖദീജുത്താത്ത എന്നെ നോക്കി ചിരിക്കും. ഞാനും ചിരിക്കും.  ധനികനായ വേപ്പുങ്കൽ ഹാജിയാരുടെ പലചരക്ക് വ്യാപാരികളായ രണ്ടു മക്കള്‍ തറവാട്ടുകാരായ രണ്ടു പെണ്‍കുട്ടികളെ കെട്ടിക്കൊണ്ടുവരുമ്പോള്‍ രണ്ടുപേരുടെയും ഭാഗധേയം ഇത്രയ്ക്ക് വ്യത്യാസമായിരിക്കും എന്ന് അവര്‍ കരുതിയില്ല. ഇളയവന് മൂന്ന് സുന്ദരരായ മക്കളുണ്ടാവുമ്പോഴും  മൂന്ന്‌ പേര്‍ക്കും  പോരിഷപെട്ട കുടുംബങ്ങളില്‍ നിന്ന് ബന്ധം എടുക്കുകയും ചെയ്യുമ്പോഴും അവരുടെ വീട്ടില്‍ പേരമക്കളുടെ കൊഞ്ചല്‍ കൊണ്ട് നിറഞ്ഞപ്പോഴും ബിസിനസ്‌ വെച്ചടി വെച്ചടി ഉയര്‍ന്നപ്പോ...