Posts

Showing posts from April, 2024

അനുരാഗം

Image
    കേരളത്തിലെ   അങ്ങോളമിങ്ങോളമുള്ള വിദ്യാര്ഥികളെക്കൊണ്ട് നിറഞ്ഞ ആ കടൽത്തീരത്തെ കൺവെൻഷൻ സെന്ററിൽ വെച്ച് അവർ കണ്ടുമുട്ടി. വായാടിയായ അവന്റെ നിർത്താത്ത സംസാരത്തിന്റെ ഇടയിൽ അന്ന് ആദ്യമായി പരിചയപ്പെട്ട സുഹൃത്ത് സ്വന്തം ഊരും പേരും പറഞ്ഞു. "ഞാൻ കോഴിക്കോട് തിരുവമ്പാടി ആണ്. നിങ്ങളുടെ ലീഗിന്റെ മോയിൻകുട്ടി ഹാജിയാണ് ഞങ്ങളുടെ എം എൽ എ ". അവൻ   തിരിച്ചു ചോദിച്ചു "അതെങ്ങനെയാ ആ പാര്‍ട്ടി എന്റേതാകുന്നത് ?". ഡോക്ടറും കളക്ടറും ആകുന്ന സ്വപ്നങ്ങൾ പങ്കുവെച്ചു വർത്തമാനം പറഞ്ഞ അവര്‍   ആ കടൽ തീരത്തു കൂടെ   നടന്നു . നടന്ന് നടന്നു അവർക്കു പിരിയേണ്ട നിമിഷം അടുത്തു. അവന്റെ കയ്യിൽ തന്റെ അഡ്രസ് മാത്രം സമ്മാനിച്ചു ആ സുഹൃത്ത് വിടപറഞ്ഞു. വീട്ടിലോട്ടുള്ള യാത്രയിൽ അവന്റെ കയ്യിൽ ആ അഡ്രസ്സും മനസ്സിൽ സ്വപ്നങ്ങളും മുറുകെ പിടിക്കപ്പെട്ടു. വീട്ടിലെത്തി അവൻ നേരെ ഓടിയത് പോസ്റ്റ് ഓഫീസിലേക്കായിരുന്നു. കിട്ടാവുന്ന നീല ഇൻലന്റുകളെല്ലാം സ്വരൂപിച്ച് അവൻ അന്ന് മുതൽ എഴുതി തുടങ്ങി. അവനറിയാത്ത മലബാറിലെ ഏതോ ഒരു മലയോരഗ്രാമത്തിലെ ആ അഡ്രസ്സിലേക്കു ഓരോ ദിവസവും ഇന്ലന്ഡ്   കത്തുകൾ അയക്കപ്പെട്ടു.   സ്നേഹത്...

രണ്ടു കഥകൾ (ഭാഗം രണ്ട് )

Image
രണ്ടാം ഭാഗം ആരംഭിക്കുന്നത് ഒരു ആശുപത്രിയുടെ ഓ.പി. പ്രതീക്ഷാ മുറിയിലായിരുന്നു ബോറടിച്ചപ്പോൾ ഞാൻ എന്റെ ലാപ്ടോപ്പ് നോക്കി തുടങ്ങി. "നിങ്ങളും റൂമി ഫാൻ ആണോ" ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ അവൻ എന്റെ ഡെസ്ക്ടോപ്പ് ബാക്ക് ഗ്രൗണ്ടിലെ ചിന്താ ശകലം ഉറക്കെ വായിക്കുന്നുണ്ടായിരുന്നു. മെവ്ലാനാ ജലാലുദ്ധീൻ റൂമിയുടെ വരികളായിരുന്ന് അത്- "നിങ്ങൾ തേടുന്നത് നിങ്ങളെ തേടി വരും". ആശുപത്രി വരാന്തയിൽ എന്നെക്കാൾ വാതോരാതെ സംസാരിക്കുന്ന അവന്റെ വർത്തമാനത്തിലും സ്നേഹപ്രകടനങ്ങളിലും മുഴുകി എന്റെ സമയം പോകുന്നത് ഞാൻ കണ്ടില്ല.അപ്പോൾ അവന്റെ ഏതൊക്കെയോ കസിൻസ് തുടരെ തുടരെ അവനെ ഫോൺ വിളിക്കുന്നുണ്ടായിരുന്നു. എന്റെ സ്ഥാപനത്തിൽ പഠിക്കാൻ പറ്റിയില്ലെങ്കിലും ഒരു ഇന്റേൺഷിപ് എങ്കിലും ചെയ്യണം എന്ന് എന്നോട് ആഗ്രഹം പറഞ്ഞ അവൻ നിശ്ചയദാർഢ്യത്തോടെ ആവർത്തിച്ചു."എനിക്കു ഒത്തിരി പഠിക്കണം. ഇങ്ങളെ പോലെ റിസർച്ച് ചെയ്യണം. എനിക്കും ഒരധ്യാപകനാകണം". എന്തെങ്കിലും സഹായം വേണമെങ്കിൽ എന്നോട് പറഞ്ഞോളൂ എന്ന് പറഞ്ഞു എന്റെ കാർഡ് അവനു കൊടുത്തു പോകുമ്പോൾ എനിക്കൊരു കാര്യം മാത്രം മനസ്സിലുടക്കി. അവന്റെ നിർത്താത്ത സംസാരത്തിൽ ജീവിതത്തിൽ എന്തെങ്...

രണ്ടു കഥകൾ (ഭാഗം ഒന്ന്)

Image
എന്റെ കഥാസരിത്സാഗരം വറ്റി തുടങ്ങിയിരിക്കുന്നു. കൊടുംവേനൽ സൂര്യന്റെ താപത്തിലോ ജീവിതകാലാവസ്ഥാ വ്യതിയാനങ്ങൾ കാരണമോ എന്നറിയില്ല. എഴുത്തൊഴുക്കു നിലക്കുന്നതിനു മുൻപേ രണ്ടുകഥകൾ എഴുതി തീർക്കണം എന്ന് അതിയായി ആഗ്രഹിക്കുന്നു. ഇതു രണ്ടും എഴുതാൻ വളരെ ബുദ്ധിമുട്ടായിരുന്നു. എന്തെന്നു വെച്ചാൽ ഇത് രണ്ടും ഞാൻ തൊട്ടറിഞ്ഞ ജീവിതങ്ങളാണ്. ഞാൻ അറിയാതെ എത്തപ്പെട്ട ജീവിതങ്ങളായിരുന്നു. നമ്മളുടെ ചുറ്റിലുള്ള സാധാരണ മനുഷ്യരുടെ അതിജീവനത്തിൻറെയും കഥകൾ മാത്രമല്ലായിരുന്നു. ദൈവം/ വിധി/ പ്രകൃതി ഇത്യാദിയുടെ വികൃതികൾ എന്റെ കൺമുന്നിൽ ഉറിഞ്ഞാടുന്നതോ അതോ ഉരിത്തിരിയുന്നതോ ആയ വേളകളായിരുന്നു അത് രണ്ടും. ഇതാദ്യ ഭാഗം, വല്ലാത്ത കുറെ ദിവസങ്ങളായിരുന്നു അത് . എനിക്ക് ഒരു പ്രത്യേക അടുപ്പം തോന്നുന്ന ആ സ്ഥലത്തിലേക്കു യാത്ര തുടങ്ങുമ്പോൾ എന്തിലേക്കാണ് ഞാൻ പോകുന്നതെന്ന് എനിക്ക് ഊഹിക്കാൻ പോലുമാവുന്നില്ലായിരുന്നു. പോകുന്ന വഴിയിൽ വെച്ച് എന്റെ പെട്രോൾ വണ്ടിയിൽ പമ്പിലെ പയ്യൻ അറിയാതെ ഡീസൽ അടിച്ചുകയറ്റിയതിനാൽ വഴിയിലും വർഷോപ്പിലും മണിക്കൂറുകളോളം ഞാൻ പെട്ടുപോയി കിടന്നപ്പോൾ പോകണ്ടാ എന്ന് തീരുമാനിച്ചിരുന്നു ഞാൻ. വർഷോപ്പിലെ അപരിചിതനായ ഒരു മ...