ഉത്തമപുത്രൻ (അൽത്താഫ് )


അതിഥികൾക്കുള്ള നെയ്യപ്പവും ബീഫും എത്തിച്ചിട്ടു  എണ്ണിചുട്ടു   കിട്ടുന്ന പ്രവാസജീവിതത്തിന്റെ ഒഴിവുദിവസങ്ങളൊന്നിൽ എന്നോട് കുശലവർത്തമാനം പറയാൻ വന്നപ്പോൾ അവന്റെ ഫോണിൽ തുരുതുരാ വിളികൾ വന്നുകൊണ്ടിരുന്നു . പെങ്ങളുടെ കുഞ്ഞിനെ കാണാൻ വേണ്ടി  പിറ്റേന്നും വരുന്ന അതിഥികൾക്കുള്ള ചിക്കനും പലവ്യഞ്ജനങ്ങളും  നേരത്തെ സ്റ്റോക്ക് ചെയ്യാൻ ഓർമ്മിപ്പിച്ചുള്ള വിളികൾ. അവന്റെ അനവധി ഉമ്മമാരുൾപ്പെടുന്ന വിശാലകുടുംബത്തിന്റെ ആഗ്രഹസഫലീകരണത്തിനു ജനിച്ചവനായിരുന്നുഅവനെന്നു എനിക്ക് തോന്നിയിട്ടുണ്ടായിരുന്നു മുരടിപ്പിക്കുന്ന പ്രവാസജീവിതത്തിൽ നിന്ന് മോക്ഷം തേടി വരുന്ന അവൻ പെങ്ങന്മാരുടെ പ്രസവശുശ്രുഷക്കും പരീക്ഷാ ആവശ്യങ്ങൾക്കും  വേണ്ടിയും എന്തിനും ഏതിനും അവൻ തന്നെ ഓടണമായിരുന്നു. കുട്ടിക്കാലത്തു തീരെ ചുണയില്ലാത്തവനാണെന്നു വിളിക്കപ്പെട്ട അവൻ തന്നെ എല്ലാത്തിനും ഓടണമായിരുന്നു. അവൻ സ്വന്തം ഉത്തരവാദിത്തത്തിൽ  കടമെടുത്ത  ലക്ഷക്കണക്കിന് രൂപയ്ക്കു മടിയനായ അനിയനെ  രണ്ടുപ്രാവശ്യം ഗൾഫിൽ എത്തിച്ചിട്ടും വീട് പുതുക്കി പണിതിട്ടും   ഇളയ പെങ്ങൾക്ക് രണ്ടു കുട്ടികളുമായിട്ടുമാണ്  അവനും ഒരു കുടുംബം വേണമെന്ന് വീട്ടുകാർ ചിന്തിക്കുന്നത് തന്നെ. പെണ്ണുകാണലുകളിൽ ഉപ്പയ്ക്ക് ഇഷ്ടപെട്ട അമ്മോശനെയും ഉമ്മയ്ക്ക് ഇഷ്ടപെട്ട അമ്മായിയേയും കാണുമ്പോൾ ആരും ചോദിച്ചില്ല,"അനക്ക് ഓളെ ഇഷ്ടപെട്ടോ "എന്ന് . കല്യാണം  നടക്കാത്തപ്പോൾ വീട്ടിലെ മണ്ണും തകിടും ചരടും മന്ത്രിച്ചുകെട്ടാൻ ഏതോ ഉസ്താദിനെ കാണാനായി ഓടുന്ന വഴിക്കു ഞാൻ ചോദിച്ചു, "അനക്കറിയില്ലേ അന്റെ മംഗലം എന്താ മുടങ്ങുന്നേന്നു". അപ്പൊ അവൻ പറഞ്ഞു, "ഉസ്താദ് പറയുന്നു  പൊട്ടിക്കണ്ണ്  ആണെന്ന്".  


ബാംഗ്ലൂരും കോഴിക്കോടും കാസറഗോഡും ജ്യൂസ്  മേക്കറായും വൈറ്ററായും സ്വന്തം  മൂത്താപ്പയുടെ കടയിൽ മുഴുവനും ദിവസം  തുച്ഛശമ്പളത്തിന്  സഹായിയുമായി പണിയെടുത്തിട്ടും  കിട്ടുന്നത്  എല്ലാം സ്വന്തം ഉമ്മയുടെ കൈയിൽ കൊണ്ടുകൊടുക്കുന്ന  അവൻ ഒരു നല്ലഭക്ഷണമോ നല്ല കുപ്പായമോ കൊതിച്ച ദിവസങ്ങളുണ്ട്.  അവൻ സ്വന്തം ചിലവിലാണ്  എംബിഎ കരസ്ഥമാക്കിയത്. എംബിഎ പഠനസമയത്തു  വൈകിട്ട്   ജോലി ചെയ്തിരുന്ന കടയിൽ കുടുംബാവശ്യത്തിനായി നാട്ടിലോട്ട് വിളിച്ചു വരുത്തിയപ്പോൾ അവധിയെടുത്തതിന് സൂപ്പർമാർകേറ്റ്  ഉടമ രായ്‌ക്കുരായ്മാനം ജോലിയിൽ നിന്ന് പുറത്താക്കപ്പെട്ടു. ആ രാത്രി അവൻ നഗരത്തിന്റെ വഴിവെക്കുകളിൽ  കരഞ്ഞു തീർത്തപ്പോൾ വീട്ടുകാർ ചോദിച്ചത്, "അനക്ക് അന്റെ കാര്യം നോക്കിക്കൂടെ" എന്നാണു 

 ഏതു തരം  കളറും ഏതു  കുനാഫയും വാങ്ങിച്ചുകൊടുക്കണമെന്നു അറിയാമായിരുന്ന അവന്റെ ഇഷ്ടനാണിഷ്ടങ്ങൾ ആരും അന്വേഷിച്ചില്ല.സ്വന്തം പഠനത്തിനായി എച്ചിൽ-പാത്രം വരെ കഴുകിയ ഉശിരില്ലാത്ത തടിമിടുക്കുമില്ലാത്ത അവന്റെ കഷ്ടപ്പെട്ട് കിട്ടിയ രണ്ടു ലക്ഷം രൂപ വെച്ചാണ് ഉപ്പ സ്വന്തം ബിസിനസ് പരീക്ഷണം ചിന്തിക്കുന്നതു  തന്നെ. .പള്ളി പുനര്നിര്മാണത്തിനു ഒന്നും തിരിച്ചു ചോദിക്കാത്ത അവന്റെ പൈസ വേണം. അവൻ കുട്ടികാലത്തു അനുഭവിച്ചു തീർത്ത പീഡനങ്ങളൊന്നും ഇവരാരും അറിഞ്ഞില്ല. കുടുംബത്തിലെ മൂത്ത ആൺ-തരിക്കു കരയാൻ അവകാശമില്ലല്ലോ.  ഉപ്പ അയക്കുന്ന പൈസ ഉണ്ടായിട്ടും  ബുദ്ദിമുട്ടു കാലത്തു ഉണ്ടായ  അവനെ  വീട്ടിലെ മൂത്താപ്പയുടെ വല്യമക്കൾ ഉപയോഗിച്ച ആൺ-പെൺ കുപ്പായങ്ങളിട്ടാണ്  വളർത്തിയത്. 

കുടുംബത്തിലെ സ്നേഹനിധികൾ ഓരോതവണ അവന്റെ ചുമലിലെ ഭാരിച്ച ഉത്തരവാദിത്വങ്ങൾ ഓര്മിപ്പിക്കുമ്പോൾ ഉണ്ടക്കണ്ണുരുട്ടി ചുണ്ടുകൾ കൂർപ്പിച്ചു  അവന്റെ സ്വതസിദ്ധമായ ശൈലിയിൽ നിരതെറ്റിയ പല്ലുകൾ വെളുക്കനെ ചിരിച്ചുകൊണ്ട് പറയും, "എന്നാ അങ്ങനെ ആയിക്കോട്ടെ"   

Comments

Popular posts from this blog

'മലബാർ മാനിയ'യ്ക്കൊരു ആമുഖം

രസ-തൈരുവടകൾ

മിണ്ടാപ്രാണികൾ