ശൈത്യം (അൽത്താഫ് )

ഒരു സമാഗമം കൂടിയുണ്ടായിരുന്നെങ്കിൽ എന്നാശിച്ചു പിന്നിടും കാതങ്ങൾ

വിടവാങ്ങലായേക്കാം ഈ കൂടിക്കാഴ്ച എന്നു നിനച്ച് ഓടിയണയും  ദൂരങ്ങൾ   

ഇനിയൊരു നാളെയും പ്രഭാതവും കോടയിറങ്ങും മലനിരകളും ഒഴുകും കൈകൾ തഴുകും ചുരംകാറ്റും കിലുങ്ങിയൊഴുകും ചോലയും നിൻ തല്ലലും തലോടലും ഉണ്ടാകില്ലെങ്കിലെന്തേ തോഴാ

വേനലിനും വൃഷ്ടിയ്ക്കും ശേഷം ഇലപൊഴിയും ശൈത്യവും ഈ ഉന്മാദ വിഷാദ ചക്രങ്ങളും നിതാന്തസത്യമെന്നറിയാതെയല്ല

മങ്ങിയരണ്ടയെൻ ഉള്ളകത്തു  മഴവില്ലു വിരിക്കും നീയേ

ആഴക്കടലിൻ കൂരിരുൾ താഴ്ചയിൽ മിന്നാമിനുങ്ങിൻ നുറുങ്ങുവെട്ടമാകും നീയേ


Comments

Popular posts from this blog

'മലബാർ മാനിയ'യ്ക്കൊരു ആമുഖം

രസ-തൈരുവടകൾ

മിണ്ടാപ്രാണികൾ