കാത്തിരുപ്പ്
കാത്തിരുപ്പ പെരിന്തല്മണ്ണയടൂത്ത് ഒരു കല്യാണം കൂടിയിട്ട് വരണ വഴിക്കാണ്. ആ ദിവസത്തെ പത്താമത്തെയോ പതിനൊന്നാമത്തെയോ ചായ കുടിക്കാൻ കയറി. കടക്കാരൻ അധികം മുഖം തരുന്നില്ല. സംസാരപ്രിയനായ ഞാൻ ചോദിച്ചുതുടങ്ങിയപ്പോൾ കക്ഷി കുറച്ചൊക്കെ എന്തോ പറഞ്ഞു. സുഹൃത്തുക്കളായപ്പോൾ അദ്ദ്ദേഹം എന്നോട് പറഞ്ഞു. ഒന്ന് കട നോക്കുവോ, ഞാൻ ഒന്ന് 'ഇശാ'അ വക്തിൽ നിസ്കരിച്ചിട്ടു വരാം. ഞാൻ തലയാട്ടി. ആള് തിരിച്ചു വന്നു ഞാൻ പള്ളിയിൽ ജമാ 'അത്തായി നിസ്കരിക്കാൻ പോയാൽ പിന്നെ എല്ലാവരും സലാമ് വേതനത്തിന് മുൻപേ തിരിച്ചു വരും. സുബ്ഹിക്ക് അങ്ങനെ തന്നെ അതെന്താ അങ്ങനെ? എനിക്ക് ആൾക്കാരോട സംസാരിക്കാൻ അല്പം ബുദ്ധി മുട്ടാണ് . അതെന്താ ഇങ്ങള് അന്തര്മുഖനാഅനോ ആണോ അതെന്താ അത് കഥ തുടർന്ന് ഞാൻ ഒരു സാധാരണ ഗൾഫ് കാരൻ കല്യാണം കഴിച്ച് ഭാര്യ മൂത്ത കുട്ടിയായിരുന്നു . പക്ഷെ വല്യ പിടിവാശി . രണ്ടു കുടുംബങ്ങളും ഒത്തു പോകില്ലായിരുന്നു . ഒരിക്കൽ എന്റെ ഉപ്പ വിലക്കിയിട്ടും അവൾ കൂട്ടിയോളെയും എടുത്ത് വീട്ടിലേക്കു പോയി. പ്രശ്നമായി. ഗൾഫിലായിരുന്ന ഞാൻ ഒത്തിരി ദിവസം കഴിഞ്ഞാണ് ഈ സംഭാവങ്ങളൊക്കെ അറിഞ്ഞത്. ...