അഭിശപ്തൻ
ഈ ഒരു കഥയിൽ അതിശയോക്തി ഉണ്ടോ എന്ന് തോന്നിയേക്കാം. പക്ഷെ ഇതിൽ ആവോളം വേദനയും ദുഖവുമുണ്ടാവും. . അനുഗ്രഹീതനായി ജനിച്ച പാറിപറക്കുന്ന ചിത്രശലഭത്തേപോലെയുള്ള അവനു വർണാഭമായ ഒരു പൂന്തോട്ടത്തിലെ പോലെ ഒഴുകിനടക്കാൻ പറ്റിയ ഒത്തിരി നല്ലവരായ മനുഷ്യരുള്ള ഒരു ഗ്രാമമുണ്ടായിരുന്നു. പരുഷമെന്നു തോന്നുന്ന ഭാഷയിലായിരുന്നെങ്കിലും അവർ സ്നേഹവും കാരുണ്യവും നിറഞ്ഞവരായിരുന്നു. അവനെ അവർ സ്നേഹം കൊണ്ട് പൊതിഞ്ഞു. അവരവരുടെ കുടുംബങ്ങളിലെ അംഗം പോലെ അവനെ കൊണ്ടുനടന്നു. അവൻ പ്രാതലൊരിടത്തും ഊണൊരിടത്തും കഴിച്ചു. മാവിലെറിയാൻ ശ്രമിച്ചു ക്രിക്കറ്റ് കളിയിൽ ബാറ്റു പിടിക്കാനറിയാതെ ആണെങ്കിലും ഉത്സാഹിച്ചു കളിച്ചു പട്ടിയേറെറിഞ്ഞും കെട്ടുവള്ളങ്ങളിലെ സായിപ്പുമാരെയും മദാമ്മമാരെയും ടാറ്റ കാണിച്ചും ഉടുക്കാനറിയാത്ത മുണ്ടും ചുരുട്ടിപ്പിടിച്ചു പള്ളിയിലേക്ക് നിസ്കരിക്കരിക്കാനോടിയും ഓണത്തിന് ബൺ-കടി മത്സരത്തിലും വെള്ളംകുടി മത്സരാത്തിലും തോറ്റും കാവിലെ അമ്പലത്തിലെ ഉത്സവത്തിനു നൃത്തം ചവുട്ടിയും കവലയിൽ പ്രസംഗിച്ചും കുളത്തിലും കായലിലും നീന്താൻ പേടിച്ച് പരാജയപ്പെട്ടും കല്യാണങ...