അനന്തപുരയിലെ തുളുവ പൂജാരി ചോദിച്ചു. "എന്താണ് ഇച്ഛ?", "മനസ്സമാധാനം" (റാഹത്ത് എന്ന് ഞാൻ വിളിക്കുന്ന എന്തോ ഒന്ന്). "തേടുക, (അലഞ്ഞു) തേടുക, സ്വാമി അനുഗ്രഹിക്കട്ടെ" എന്ന് ഉരുവിട്ട് തലയിലേക്ക് തീർത്ഥം തളിച്ചു. അനന്തപുര ക്ഷേത്രത്തിന്റെ മുന്നിലെ സ്ഥലം മുസ്ലിം ലീഗ് MLA സ്ഥാപിച്ച ഫ്‌ളഡ്‌ലൈറ്റ് വിളക്കിന്റെ കീഴിൽ സഹോദരസമാനനായ എന്റെ പ്രിയ ശകടത്തിനോട് ചോദിച്ചു, "ഇനി എങ്ങോട്ടു". തുളുനാട്ടിലൂടെ അവൻ ഉരുണ്ടുരുണ്ടു എത്തിയത് മൈപാടി കൊട്ടാരത്തിന്റെ മുന്നിൽ. അവിടെയും അലഞ്ഞുതിരിഞ്ഞു ഒരു വാതിൽക്കൽ പോയി മുട്ടി. വാതിൽ തുറന്ന ബ്രഹ്മക്ഷത്രിയ പൂജാരി എന്നെ ഒന്ന് നോക്കി. തുളുകലർന്ന മലയാളത്തിൽ ചോദിച്ചു, :"എവിടുന്നാ? ". "ഞാൻ കോഴിക്കോട്ടുന്നു വരുന്നു". പിന്നെ ഒന്നും ചോദിക്കാതെ അവിടുത്തെ മൂലദുർഗയുടെയും പ്രതിഷ്ഠയില്ലാത്ത മറ്റു രണ്ടു ശക്തികളുടെയും വർണനയോടൊപ്പം തുളുനാട് ഭരിച്ച കന്നഡ കദംബ വംശത്തിന്റെ കഥകൾ പറഞ്ഞു തന്നു എന്നെ യാത്രയാക്കിയപ്പോൾ ഇങ്ങനെ പറഞ്ഞു, "താങ്കളുടെ മുന്നിൽ എനിക്ക് വാതിൽ കൊട്ടിയടക്കാൻ സാധിച്ചില്ല. ഇവിടെ ചുറ്റിനുമുള്ളവർക്കു പോലും ഈ ...